Saturday, September 11, 2010

നമുക്ക് ലജ്ജിക്കാം

ഒരു മാസം നീണ്ടുനിന്ന ഒരു അവധിക്കാലത്തിനുശേഷം ഞാന്‍ വീണ്ടും ബ്ലോഗിംഗിന്റെ മാസ്മ്മരലോകത്തേയ്ക്കു വരുകയാണു.നാലഞ്ചു വര്‍ഷത്തിനുശേഷം ആഘോഷിച്ച ഓണത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാമെന്നാണു കരുതിയിരുന്നത്.പക്ഷേ ഇന്നു അവിചാരിതമായി ഒരു ചാനലില്‍ കാണാനിടയായ രണ്ടു വാര്‍ത്തകള്‍ മനസ്സിനെ വല്ലാതെയുലച്ചുകളഞ്ഞതിനാല്‍ ആ വിശേഷങ്ങള്‍ മറ്റൊരിക്കല്‍ പറയാം.

സംസ്ക്കാരസ്മ്പന്നരെന്നഭിമാനിക്കുന്ന,അഹങ്കരിക്കുന്ന സകലമലയാളികള്‍ക്കും അക്ഷരാര്‍ത്ഥത്തില്‍ നാണിച്ചു തലകുനിച്ചുനില്‍ക്കാനിടയാക്കുന്ന ഒരു സംഭവമായിരുന്നു ഇന്നു തലസ്ഥാനനഗരമായ തിരുവനന്തപുരത്ത് ജഗതിയില്‍ അരങ്ങേറിയത്.ചുവന്ന സിഗ്നല്‍ ശ്രദ്ധിക്കാതെ കാര്‍ മുന്നോട്ടെടുത്ത ഒരു വൃദ്ധനെ ഒരുകൂട്ടം ചെറ്റകളും തെമ്മാടികളും മാനസികരോഗികളുമായ ചെറുപ്പക്കാര്‍‍ ചൂലുകൊണ്ട് തല്ലിച്ചതയ്ക്കുകയും പോരാഞ്ഞ് റബ്ബര്‍ട്യൂബ് കൊണ്ട് ബന്ധിച്ചിടുകയും ചെയ്തു.സ്വന്തം തന്തയുടെ പ്രായത്തിനേക്കാള്‍ കൂടുതല്‍ പ്രായമുള്ള ആ വൃദ്ധനെ രണ്ടുമൂന്നു തെമ്മാടികള്‍ പരസ്യമായി അതും പട്ടാപ്പകള്‍ തല്ലിച്ചതയ്ക്കുന്നത് നോക്കിനില്‍ക്കാനും ചില ആണും പെണ്ണും കെട്ട ആള്‍ക്കാര്‍ തയ്യാറായി എന്നോര്‍ക്കുമ്പോള്‍ സത്യത്തില്‍ വേദന തോന്നുകയാണു. കൂട്ടത്തില്‍ നല്ല പത്രാസില്‍ പാന്റും കോട്ടും ധരിച്ച ഒന്നുരണ്ടു ചെറുപ്പക്കാരും ആ വൃദ്ധനുനേരെ ആക്രോശിക്കുന്നതുകേട്ടു.തന്നെ തല്ലിച്ചതച്ച നെറികെട്ട ആള്‍ക്കൂട്ടത്തെ നോക്കി താനെന്തുതെറ്റാണു ചെയ്തതെന്ന്‍ ആ വൃദ്ധന്‍ കരഞ്ഞുകൊണ്ട് ചോദിക്കുന്നത് കേട്ട് സങ്കടം തോന്നിപ്പോയി.ഒറ്റുവില്‍ പോലീസെത്തി ആള്‍ക്കൂട്ടത്തിന്റെയിടയില്‍ നിന്നും ആ വൃദ്ധനെ രക്ഷിച്ചുകൊണ്ടുപോയി.അഥവാ ആ വൃദ്ധന്‍ എന്തെങ്കിലും തെറ്റു ചെയ്തെങ്കില്‍ തന്നെ അയാളെ ചൂലുകൊണ്ടും മറ്റും തല്ലിച്ചതയ്ക്കാനും റ്റ്യൂബുകൊണ്ട് കെട്ടിയിടാനും ഇതെന്താ വടക്കേയിന്ത്യന്‍ സംസ്ഥാനമോ മറ്റോ ആണോ.മലയാളികള്‍ ഇത്രത്തോളം തരം താഴാന്‍ പാടില്ല.പ്രത്യേകിച്ചും സംസ്ക്കാരസമ്പന്നരും പരിഷ്ക്കാരികളെന്നും മേനി നടിയ്ക്കുന്ന മലയാളികള്‍. ഒരു മലയാളിയായതിലും ഒരു തിരുവനന്തപുരംകാരനായിപ്പോയതിലും ഞാന്‍ ലജ്ജിക്കുന്നു.

ജോത്സ്യന്റെ പ്രവചനം വിശ്വസിച്ച് തികച്ചും രണ്ടുമാസം പോലും പ്രായമാകാത്ത തന്റെ കുഞ്ഞിനെ നിലത്തടിച്ചുകൊന്ന ഒരു മലയാളിയുടെ തിരുമോന്ത ഇന്നു ന്യൂസ് ചാനലില്‍ കാണാനിടയായി.താന്‍ ചെയ്തത് ക്രൂരതയായിരുന്നുവെന്ന്‍ ലവലേശവും കുറ്റബോധം തോന്നാതെ തികച്ചും നിര്‍വ്വികാരമായ മുഖഭാവത്തോടെ കാമറയെ നോക്കി നില്‍ക്കുന്ന ആ മനുഷ്യന്റെ നോട്ടം മനസ്സില്‍ നിന്നും മായുന്നില്ല.രണ്ടു പല്ലുകളുമായി ജനിച്ച മകന്‍ ജീവിച്ചാല്‍ തനിക്കു ആപത്തുണ്ടാകുമെന്ന ജോത്സ്യന്റെ വാക്കുകള്‍ വിശ്വസിച്ച ആ നരാധമന്‍ സ്വന്തം ചോരയില്‍ ജനിച്ച തന്റെ കുഞ്ഞിനെ നിലത്തടിച്ചുകൊല്ലുവാന്‍ ഒട്ടും മനസ്സറപ്പ് തോന്നിയില്ല എന്നോര്‍ക്കുമ്പോല്‍ സത്യത്തില്‍ ഭയം കൂടുകയാണു. നമ്മള്‍ മലയാളികള്‍ ഏതു രീതിയിലാണു സംസ്ക്കാരസമ്പന്നരായതു. നമുക്കോരോര്‍ത്തര്‍ക്കും തലകുനിക്കാം.ഇനിയെങ്കിലും പൊള്ളയായ ആവകാശവാദത്തിന്റെ പേരില്‍ മേനിനടിയ്ക്കാതിരിയ്ക്കാം.

അല്‍പ്പം വൈകിപ്പോയെങ്കിലും എന്റെ പ്രീയ സുഹ്രത്തുക്കള്‍ക്ക് ഹൃദയം നിറഞ്ഞ "റമദാന്‍ ആശംസകള്‍"

ശ്രീക്കുട്ടന്‍

4 comments:

  1. ഒരു മാസത്തെ അവധിക്കാലം കഴിഞ്ഞു വീണ്ടും മടങ്ങിയെത്തി. എല്ലാപേര്‍ക്കും റമദാന്‍ ആശംസകള്‍

    ReplyDelete
  2. മലയാളികൾ മാറിക്കൊണ്ടിരിക്കുന്നു...

    ഈദ് ആശംസകള്‍!

    ReplyDelete
  3. മനുഷ്യനില്‍ അന്ധമായ വിശ്വാസങ്ങള്‍ അധികരിച്ചുകൊണ്ടിരിക്കായാണ് ഓരോ നാള്‍ കഴിയുംന്തോറും.

    ReplyDelete